എന്റെ കഥ (ആ കറുത്ത വ്യാഴാഴ്ച & ക്യാമറ റിപ്പയറിംഗ്)

"ജീവിതത്തില് ഇത്രയ്ക്ക് പകച്ചു നില്ക്കേണ്ട സാഹചര്യം ഒരിക്കലെങ്കിലുമുണ്ടാകുമെന്ന്  കരുതിയതല്ല. പക്ഷേ അങ്ങനെ വേണ്ടിവന്നു. പ്രതികരിക്കാനോ അംഗികാരിക്കാനോ കഴിയാത്ത മാനസികാവസ്ഥയില്‍ നടന്നതൊക്കെ ഒന്നെഴുതുവയ്ക്കണമെന്ന തോന്നലുണ്ടായതുകൊണ്ട് മാത്രം കുറിച്ചിട്ടവയാണിതൊക്കെ. ആരെയും ബുദ്ധിമുട്ടിക്കാനുദ്ദേശിച്ചിട്ടില്ലെങ്കിലും എന്‍റെ മനസ്സമാധാനത്തിനായ് മാത്രം രണ്ട് ഭാഗങ്ങളുണ്ട് ."


ഭാഗം 1 (റീ പോസ്റ്റ്)
ആ കറുത്ത വ്യാഴാഴ്ച

എന്തിനുഞാ൯ ആപുതിയ ക്യാമറ കൊണ്ട് വെള്ളത്തിലിട്ടു. എനിക്ക് ഭ്രാന്തായിരുന്നോ. ഫോട്ടോഗ്രാഫിയോടുള്ള ഭ്രമം അല്ല പ്രണയം അതായിരുന്നു എന്നെ  ആ യാത്രയ്ക്ക് പ്രേരിപ്പിച്ചത്.

അന്ന് സെപ്റ്റന്പര്‍ 16, 2009 എനിക്കേറ്റവും സന്തോഷമായ ദിവസം ഒരു ഫോട്ടോഗ്രാഫി ട്രിപ്പ് 2010-ലെ കലണ്ടര്‍ വര്‍ക്ക് ചെയ്യുന്നതിനായി മുന്‍കൂട്ടി തയ്യാറെടുത്ത് പോയ യാത്ര. ജില്ലയിലെ പ്രമുഖ സ്ഥലങ്ങളും സീനറികളുമെടുക്കുക. ആവുന്നത്ര എടുക്കുകാന്നുള്ള ഉദ്ദേശ്യവും അന്പനാട് എസ്റ്റേറ്റിലെ പ്രഭാതം മഞ്ഞിലൂടെ സൂര്യകിരണങ്ങള് അരിച്ചിറങ്ങുന്നത് പകര്‍ത്താനുള്ള ആവേശവും തലേന്നത്തെ എന്‍്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. സാധാരണ ഒന്പതുമണിക്കുണരാറുള്ള ഞാ൯ അന്ന് അഞ്ചിനെ ഉണര്‍ന്ന് കാത്തിരുന്നു.

കടം വാങ്ങിയ പുതിയ ക്യാമറ കാന൯ ഇ.ഒ.എസ്. 50.ഡി എസ്.എല്‍.ആര്‍. പ്രൊഷണല്‍ ക്യാമറയാണ്. കൂടെ എന്‍റെ കാനന്‍ ഇ.ഒ.എസ്. 1000ഡി. എസ്.എല്.ആര്‍. ക്യാമറ, ട്രൈപ്പോഡ്, ഫ്ലാഷ്, ടിലി ലന്സ്, എക്സ്ട്രാ മാക്രോ റിംഗുകള്, ലാപ്ടോപ്പ് തുടങ്ങി ഒരു ഫുള് സെറ്റപ്പ് ഞാ൯ റഡിയാക്കി വച്ചു. കൂടെ ഒരു കാല൯ കുടയും എന്‍റെ വേഷം പോലും കാനന്‍റെ ഫോട്ടോഗ്രാഫീ സ്യൂട്ടാരുന്നു അത്രക്ക് സന്തോഷം നല്കുന്നതായിരുന്നു ആ യാത്ര. യാത്രകള് പൊതുവേ എനിക്കു സന്തോഷമേകുന്നവയാണ്.

6.30 ആയപ്പോള് ഞങ്ങളുടെ കന്പനി ജീപ്പുവന്നു. തേന്മലയിലേക്കായിരുന്നു ആദ്യയാത്ര. വണ്ടിയോടിക്കുന്നത് കന്പനി ഡ്രൈവര്‍ ഉല്ലാസ്. കൂടെ ഞങ്ങളുടെ പ്രിയങ്കരനായ സെക്രട്ടറി പ്രമീല്‍ കുമാറും. ആ യാത്ര വളരെ രസകരമായിരുന്നു. സൈഡ് സീനൊക്കെ കണ്ടിങ്ങനെ പോയ്ക്കോണ്ടിരുന്നു. സെക്രട്ടറി പ്രമീളിനെ പ്രിയങ്കരനെന്നു പറഞ്ഞില്ലേ അതെന്താന്നു പറയാം. പുള്ളിക്കാര൯ നമുക്ക് ബോറഡിക്കാനേ സമ്മതിക്കില്ല. എന്തേലും കഥകളിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും റേഡിയോയില്‍ നിന്നെന്നപോലെ നാം കേട്ടുകൊണ്ടും. നേരെ കിഴക്കോട്ടേയ്ക്കുള്ള റോഡ് സൂര്യനെ റോഡില്‍ നേരേ കാണാം ഞാ൯ വണ്ടിയിലിരുന്നു തന്നെ കുറേ ഫോട്ടോകളെടുത്തു. മഞ്ഞുണ്ടായിരുന്നതുകൊണ്ട് സൈഡ് സീ൯ പകര്ത്താനൊക്കുകേലായിരുന്നു.

തെന്മല വ്യൂപോയിന്റിലെത്തി. അവിടെ നിന്നും ദൂരെ മുകളില്‍ കുത്തനേയുള്ള ഒരു കുന്നിന്‍റെ മുകളില്‍ മരങ്ങളുടെയിടയിലൂടെ സൂര്യ൯ എത്തി നോക്കുന്നു. ഹോ! അപാര കാഴ്ചയായിരുന്നു. അത്  പകര്ത്താ൯ വേണ്ടി വൈഡ് ലന്‍സെടുത്തിട്ട് ക്യാമറ സെറ്റ് ചെയ്തെങ്കിലും ഫോക്കസ് ചെയ്യാന്‍ പറ്റുന്നില്ല. കാരണം നേരിട്ട് സൂര്യനെയാണ് എടുക്കുന്നത്. വ്യൂഫൈന്ഡറിലൂടെ നോക്കാ൯ പറ്റാത്തതായിരുന്നു കാരണം. മാനുവലായി സെറ്റ് ചെയ്ത്. ഫോട്ടോ എടുത്തു. അതിന്‍റെ പ്രിവ്യൂ നോക്കി വീണ്ടും സെറ്റിംഗ്സ് മാറ്റി വീണ്ടുമെടുത്തു. മൂന്നാമത്തേതിന് ശരിയായി. റോഡ് നിരപ്പിന്നിന്നും ഒരുപാടുയരെയായി കെട്ടിയുയര്ത്തിയ മണ്ഡപത്തിലാണ് ഞങ്ങള് നിന്നിരുന്നത്. അവിടെനിന്നും താഴേക്കുള്ള കാഴ്ച മനോഹരമായിരുന്നു. ഞങ്ങള് താഴെയിറങ്ങി ഡാമിലെത്തി. വിശാലമായി ഡാം, ഇളം പച്ച നിറമുള്ളജലം. ഒരനക്കം പോലുമില്ലാതെ നില്ക്കുന്നു. കുറേയേറെ ഫോട്ടോകളെടുത്തു. കണ്ടിട്ടുള്ളവയില് നിന്നു വ്യത്യസ്തമാക്കാന് വേണ്ടി ഡാമിലെ വെള്ളം കെട്ടിനില്ക്കുന്ന സ്ഥലത്തെുകൂടി കുറേ നടന്നുപോയാണ് ഫോട്ടോയെടുത്തത്. പ്രതീക്ഷിച്ചതിലും നന്നായിരുന്നു ആ ഫോട്ടോ. തിരികെ നടക്കുന്പോള് ഒരു വീട്ടിന്‍റെ മുന്നില്‍ കുപ്പിയില്‍ നിറച്ചുവച്ചിരിക്കുന്ന തേ൯ കണ്ടു. ചെറുതേനാണ്. കാട്ടില്‍ നിന്നും നേരിട്ട്  ശേഖരിച്ചതെന്നാണെന്ന് പറഞ്ഞു. ഞാനൊരെണ്ണം വാങ്ങി.

വീണ്ടും ജീപ്പ് യാത്ര. കൂറേക്കൂടി ഉദയസൂര്യന്‍റെ ദിക്കിലേയ്ക്ക് പോയി ഡാമിന്‍റെ പ്രധാന ഗേറ്റിനടുത്തെത്തി. ചായകുടിച്ചാല്‍ കൊള്ളാമെന്നുള്ള എന്‍റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. ഞാ൯ ക്യാമറയില്‍ സൂം ലന്‍സ് പിടിപ്പിച്ച് വണ്ടിയില്‍ നിന്നും പുറത്തേക്കിറങ്ങി. കുരങ്ങന്മാര്‍ അവിടെ ഒരു മരത്തിലിരുന്ന് കൊഞ്ഞനം കുത്തുന്നുണ്ട്. കുഞ്ഞു കുരങ്ങന്മാര്‍ ആ മരത്തിന്‍റെ ഭൂമിയിലേക്ക് താണുകിടക്കുന്ന കൊന്പില്‍ പിടിച്ച് ഊഞ്ഞാലാടുന്നുണ്ട്. മുകളില്‍ നിന്ന് ഒരു കുഞ്ഞു കുരങ്ങ൯ ഇറങ്ങിവന്ന് ഊഞ്ഞാലാടുന്ന കുരങ്ങന്‍റെ പുറത്തുകൂടി താഴേക്ക് വന്ന് താഴെ തൂങ്ങിനില്ക്കുന്നവന്‍റെ വാലില്‍ പിടിച്ചാടുന്നു. ക്യാമറ അങ്ങോട്ട് നീട്ടിയപ്പോഴേക്കും രണ്ടും കൂടി താഴേക്ക് ചാടിഓടിപ്പോയി. അകലെ പാലത്തിന്‍റെ കൈവരിയില്‍ ഒരാട് കിടക്കുന്നുണ്ടായിരുന്നു. ബ്രൌണ് നിറത്തിനിടയ്ക്കല്പ്പം വെള്ള തേച്ച് പിടിപ്പിച്ച നിറമുള്ള ആട്. അതിന്‍റെ കഴുത്തില്‍ വളയങ്ങളോ കെട്ടുകളോയില്ല. ഒരു കുരങ്ങ൯ അതിനടുത്തിരുന്നു എന്തോ തിന്നുന്നു. ഞാ൯ അടുത്തേക്ക് ചെന്നു. ഒരു കുലുക്കവുമില്ല. പക്ഷേ അതൊരു രസകരമായ കാഴ്ചയായിരുന്നു. നമ്മുടെ നാട്ടിലൊക്കെ പെണ്കുട്യോള്മാരുടെ മുടി വകഞ്ഞ് വച്ച് പേ൯ നോക്കണകണ്ടിട്ടില്ലേ അതുപോലെ ആ കൊരങ്ങ൯ ആടിന്‍റെ രോമങ്ങള് വകഞ്ഞ് പേനോ മറ്റോ എടുത്ത് ചവച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാ൯ ക്യാമറാ അതിനു നേരേ നീട്ടി ചാടിപ്പോവല്ലേന്ന് മനസ്സില്‍ കരുതിക്കൊണ്ട്. അതിന്‍റെ ഒരു ചിത്രം പകര്‍ത്തി.

ചായക്കടയില്‍ നിന്നും വിളി വന്നു. ഒരു കാലിച്ചായയെങ്കിലുമാകാം. ചായകുടിച്ചിറങ്ങിയപ്പോ സെക്രട്ടറി ഒരു പ്ലാ൯ പറഞ്ഞു. അന്പനാട് എസ്റ്റേറ്റ് നല്ല സ്ഥലമാണ്. കാടിനകത്താണ്. അവിടേയ്ക്ക് പോകാം വളരെ നല്ല സ്ഥലമാണ്. അങ്ങനെ ജിപ്പ് വണ്ടി അന്പനാട് എസ്റ്റേറ്റിലേക്ക് തിരിച്ചു. അവിടെ നിന്നും 10 കിലോമീറ്ററോളം ഉള്ളിലാണ്ത്. ഉള്ളിലേക്ക് കയറിപ്പോകുന്നതിനനുസരിച്ച് തണുപ്പും മഞ്ഞും കൂടി വരുന്നുണ്ടായിരുന്നു. ഇടക്ക് നിറുത്തി കാനന പാതയും വണ്ടിയുടെയും ഫോട്ടോകള് എടുത്തു ഓര്‍മ്മയ്ക്കയി. ഇടയ്ക്ക് പാറകളിലൂടെ വെള്ളം അലിച്ചലിച്ചിറങ്ങിവരുന്നത് കണ്ട് വണ്ടി നിറുത്തിച്ച് ഇറങ്ങി. നല്ല തണുത്ത വെള്ളം ഒരു കുന്പിള് വെള്ളമെടുത്ത് മുഖത്തൊഴിച്ചു. ഫ്രിഡ്ജില്‍ കയറിയപോലായി. പെട്ടന്ന് സെക്രട്ടറിക്കൊരൈഡിയാ ഉല്ലാസേ കുപ്പിയിരിപ്പുണ്ടേല്‍ ഇങ്ങെടുത്തോ. അവ൯ കുപ്പിയെടുത്തുകൊടുത്തു. സെക്രട്ടറി വെള്ളം അലിച്ചിറങ്ങുന്ന പാറയിലേക്ക് വലിഞ്ഞ് കയറി. കുപ്പിയില്‍ വെള്ളം നിറച്ചു.

ഞാ൯ വന്ന വഴിയേ പതിയ പിന്നിലേക്ക് കുറേ നടന്നു. അതാ വലിയ ഒരു ചിലന്തിവല ടലീ സൂമിലൂടെ ചിലന്തിയെ നോക്കിയപ്പോ അതിശയം സാമാന്യം വലിപ്പമുള്ള ചിലന്തി. അതിന്‍റെ പുറത്ത് ഒരു കുഞ്ഞ് ചോരനിറമുള്ല ചിലന്തിയുമിരിക്കുന്നു. പിന്നാലോചിച്ചില്ല ഫോട്ടോം അങ്ങെടുത്തു. അപ്പോഴേക്കും വെള്ളവും നിറച്ച് സെക്രട്ടറി താഴെയെത്തിയിരുന്നു. ഞങ്ങള് വീണ്ടും യാത്ര തരിച്ചു. കുറേയോടി വണ്ടി പടിഞ്ഞാറേക്ക് യാത്ര ചെയ്യുന്പോള് ദൂരെ നോക്കെത്താ ദൂരത്ത് മരങ്ങളില്‍ വെയിലടിക്കുന്നത് കാണാമായിരുന്നു. മഞ്ഞുള്ളതുകൊണ്ട് ഒരു കടും നീല നിറവും നീലയുടെ പല വര്‍ണ്ണങ്ങളുമായിരുന്നു. വളരെ രസകരമായി തോന്നി വണ്ടി നിറുത്തിച്ച് ഇറങ്ങി ക്യാമറസ്റ്റാന്‍റെക്കെ ഉറപ്പിച്ച് ഫോട്ടോയെടുത്തു. പുതിയ ക്യാമറയുടെ റിസള്ട് കൂടിയായപ്പോ ഒരു ആഫ്രിക്ക൯ ഫോട്ടോയുടെ ഒരു ഫീല്‍. ചെറിയ ചെറിയ മേഖങ്ങളുള്ള വളരെ വിശാലമായ ആകാശം. അതുവന്ന് നീലനിറമാര്ന്ന മരങ്ങളായി മാറുന്നു. നീലനിറമായ മരങ്ങള് അടുത്തേക്ക് വരുംതോറും പച്ചയായി മാറുന്ന കാഴ്ച. ഈ ഒരു ഫോട്ടോകൊണ്ട് തന്നെ യാത്ര പൂര്‍ണ്ണമായപോലൊരു തോന്നല്‍. ഞങ്ങള് വീണ്ടും യാത്ര തുടര്‍ന്നു. അന്പനാട് എസ്റ്റേറ്റില്‍ നിന്നും ഒരു തമഴ് ജീവനക്കാരനും ഞങ്ങളോടൊപ്പം ഇടയ്ക്കവച്ച് കയറിയിരുന്നു. അയാള് പറഞ്ഞവഴിയിലൂടെ സഞ്ചരിച്ച് ആ കാടിനുള്ളിലുള്ള വെള്ളച്ചാട്ടത്തിനടുത്തെത്തി.

അവിടെ കണ്ടത് അപാര കാഴ്ചയായിരുന്നു. കാടിനുള്ളില്‍ ആളത്താത്ത സ്ഥലത്ത് വര്‍ഷങ്ങളായി ഉണ്ടായിരുന്ന വെള്ളച്ചാട്ടം. അതും ദുരെ വെള്ളച്ചാട്ടം കാണാ൯ കഴിയാത്ത രീതിയില്‍ കാടുപിടിച്ച് കിടന്നുന്നു. ആ വെള്ളം പാറകളിലൂടെ ഒഴുകി കുറേ ദൂരം പതച്ച് പതച്ച് സംഞ്ചരിച്ച് വീണ്ടുമൊരു വെള്ളച്ചാട്ടം ചാടി പ്പോകുന്നു. ആ വിശാലമായ  വെള്ളമൊഴുകുന്ന പാറയിലങ്ങിങ്ങായി മാനംമുട്ടുന്ന മരങ്ങള്. ഒരു ചെറിയ ഇടവഴിയിലൂടെ ഞങ്ങളിറങ്ങി രണ്ടു വെള്ളച്ചാട്ടങ്ങളുടെയും നടുക്ക് ചെന്നിറങ്ങി. ഒരു എയര്‍കണ്ടീഷന്ചെയ്ത സ്ഥലത്തുനിക്കണ പ്രതീതിയായിരുന്നു. പാറയിലെ വലിയ തടങ്ങളില്‍ വെള്ളം കെട്ടിനില്ക്കുന്നു. തണുത്ത വെള്ളം. വലിയ മരങ്ങളുള്ളതുകൊണ്ട് പ്രകാശം നന്നേ കുറവായിരുന്നു. എന്നാലും കുറേ ചിത്രങ്ങളെടുത്തു. ഞങ്ങള് നിന്നതിന്‍റെ മറുവശത്തേക്ക് പോണം പാറയ്ക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിലിറങ്ങി നടന്ന് ഞങ്ങള് അപ്പുറത്തെത്തി. അവിടെ വിശാലമായ പരന്ന ഒരു പാറയില്‍ കുറച്ചുനേരം നിന്നു. താഴെ വലിയ വെള്ളച്ചാട്ടത്തി൯ മുന്പായി ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്. അതെടുക്കണമെങ്കില്‍ താഴെയ്ക്ക് പോണം. തെന്നലുള്ള പാറ കുത്തനേയുള്ള താണ്. താഴേക്ക് പോകുകയും വേണം. പ്രധാന വെള്ളച്ചാട്ടം കാടുപിടിച്ച് കിടക്കുന്നതുകൊണ്ട് ചെറിയ വെള്ളച്ചാട്ടം പകര്‍ത്തുന്നത്നന്നായിരിക്കും എന്നു തോന്നി. അങ്ങനെ ഞാനും ഉല്ലാസും കൂടി താഴേക്ക് പോയി അവ൯ ഒരു വലിയ വടി സംഘടിപ്പിച്ച അതും കുത്തി താഴേക്കിറങ്ങി പായലുപിടിച്ച് തെന്നിക്കിടന്നതായിരുന്നു പറയെല്ലാം ഉണങ്ങിയ സ്ഥലത്തുകൂടിയാണ് ഞങ്ങള് താഴേക്കിറങ്ങിയത് അവന്‍റെ കയ്യില്‍ വടിമാത്രമേയുള്ളായിരുന്നോണ്ട് വേഗം താഴെയിറങ്ങി. എന്‍റെ തോളില്‍ രണ്ട് ക്യാമറയുമുണ്ടായിരുന്നു. ഇറങ്ങിചെന്ന് ആദ്യം നിരപ്പായി അല്‍പ്പം ഉണങ്ങിക്കണ്ട സ്ഥലത്തിരുന്നു. ചെറിയ വെള്ളച്ചാട്ടം പാറയില് തട്ടി ചിന്നിച്ചിതറിവരുന്ന വെള്ളം അതു പകര്ത്തി. പ്രിവ്യൂ നോക്കിയപ്പോ കൊള്ളാം നന്നായിട്ടുണ്ടെങ്കിലും ലൈറ്റ് പോരാ. വശങ്ങളില്‍ നില്‍ക്കുന്ന മരങ്ങളാണ് കാരണം. ചെറിയ വെള്ളച്ചാട്ടം വന്നു വീഴുന്നിടത്തെല്ലാം ഒരോ ചെറിയ കുളം മാതിരിയുണ്ട്. വര്‍ഷങ്ങളായി വെള്ളം വീഴുന്നതല്ലേ. അവിടെനിന്നും എഴുന്നേറ്റ് ഞാ൯ താഴേക്ക് പതിയെ ഇറങ്ങി. അടുത്ത ചെറിയ വെള്ളച്ചാട്ടത്തിനടുത്തേക്ക് അതിനിടയ്ക്ക് പാറയില്‍ പറ്റിപ്പിടിച്ചുനിന്ന ഒരു ചെടി എന്‍റെ ശ്രദ്ധയില്‍ പെട്ടത്. നല്ല ഭംഗിയുള്ള പൂവോടുകൂടിയ തായിരുന്നു ആ ചെടി. ലന്‍സ്മാറി ടെലി ലന്‍സാക്കി ആ ഫോട്ടോയെടുത്തു.

ഇനി ഒരു ചെറിയ കുളം ചാടിവേണം താഴേയ്ക്ക് പോകാന്‍. ഒരു ക്യാമറ ബാഗിലാക്കി മുതുകത്തിട്ട്. മറ്റേ ക്യാമറയുടെ സ്ട്രാപ്പ് കൈയ്യില്‍ ചുറ്റി ഞാനാ ചെറിയ വെള്ളച്ചാട്ടത്തിനടുത്തുകൂടി താഴേക്കിറങ്ങി. പതി ഇരുന്നുതന്നെയായിരുന്നു ഇറങ്ങിയത് പക്ഷേ കാല്ല് തെന്നി. പിറകിലേക്ക് വീണു. കുത്തനേയുള്ള പാറയിലായതുകൊണ്ട് ഒരു രക്ഷയും കിട്ടിയില്ല താഴേക്കൊഴുകി കഴുത്തൊപ്പം വെള്ളത്തില്‍ തന്നെ വീണു. വീഴുന്നതിനിടയ്ക്ക് ഞാ൯ കയ്യിലിരുന്ന ക്യാമറ കരയില്‍ പാറപ്പുറത്ത് വച്ചു വച്ചു എന്നല്ല പറേണ്ടത് ഇട്ടു. വെള്ളത്തില്‍ നിന്നു പൊങ്ങി ആദ്യം നോക്കിയത് കരയില്‍ വച്ച ക്യാമറ ആയിരുന്നു. പിന്നെ കരയില്‍ നിന്ന ഉല്ലാസിന്‍റെ മുഖത്തേക്കും.

“ഉല്ലാസെ ക്യാമറ എവിടെ’’.

അത് അണ്ണന്‍റെ കൂടി വെള്ളത്തില്‍ വീണല്ലോ.

“അയ്യോ.”

ഞാനറിയാതെ വിളിച്ചുപോയി. ക്യാമറാ പാറയില്‍ വയ്ക്കാ൯ നടത്തി ശ്രമം വിഫലമായിരുന്നു. എങ്ങനെനടക്കാ൯ ക്യാമറായുടെ സ്ട്രാപ്പ് എന്‍റെ കയ്യില്‍ ചുറ്റിയിരുന്നതല്ലെ അതും എന്നോടൊപ്പം വെള്ളത്തില്‍തന്നെ വീണിരുന്നു. കൂടെ എന്‍റെ തോളിലുള്ല ബാഗും എല്ലാം. പെട്ടന്ന് ഉയര്‍ന്നുവന്ന് ബാഗ് കരയില്‍ നിന്ന ഉല്ലാസി൯ എറിഞ്ഞുകൊടുത്തു.

“അതിലുള്ളതെല്ലാം എടുത്ത് കരയില്‍ നിരത്തെടാ”

അതുപറഞ്ഞ് ഞാന്‍ വെള്ളത്തിലേയ്ക്ക്മുങ്ങി. ക്യാമറ കണ്ടെത്തണ്ടേ?. ആദ്യ ത്തെ രണ്ടുപരതലും വെറുതേയായി. ഉയര്‍ന്നുവന്ന് ഉല്ലാസിനോട് വീണ്ടും ചോദിച്ചു.

“ടേയ് വെള്ളത്തി വീണോടെ?”

“വീണിരുന്നണ്ണാ ആ പാറയുടെ സൈഡിലേക്കാ വീണത്”

ഒരു പാറ വെള്ളത്തില്‍ നിന്നും ഉയര്ന്ന് നിന്നിരുന്നു. ഞാ൯ വീണ്ടും മുങ്ങി പാറയുടെ അടിയിലെല്ലാം പരതി. കിട്ടി സ്ട്രാപ്പില്‍ പിടികിട്ടി. പതിയെ ക്യാമറയിലേക്ക് കൈ കൊണ്ടു ചെന്ന് പതിയെ വലിച്ചു നോക്കി വരുന്നില്ല. ലന്‍സ് പാറയില്‍ കുരുങ്ങിയിരിക്കുകയാണ്. ലന്‍സിളക്കേണ്ടി വരുമോ. ഒരു സംശയം. എന്നാലും ലന്‍സില്‍ പിടിച്ച് ഒന്നുകൂടി വലിച്ചു നോക്കി. ഇളകി വന്നു. ക്യാമറയുടെ വശം പൊട്ടിയിരുന്നു അകം മുഴുവ൯ വെള്ളവും.

കഴുത്തൊപ്പം തണുത്ത വെള്ലത്തില്‍ നിന്നതുകൊണ്ടുകൂയിയായിരിക്കാം എന്‍റെ മനസ്സും ശരീരവും മരവിച്ചുപോയിരുന്നു. ക്യാമറാ കരയില്‍ വയ്ക്കാ൯ പറഞ്ഞ് ഉല്ലാസിനെയേല്‍പ്പിച്ചു. എനിക്ക് പിന്നെയും മുങ്ങേണ്ടിയിരുന്നു. ടെലിലന്‍സിന്‍റെഹുഡ് തെറിച്ചുപോയിരുന്നു. അതിനായി മൂന്ന് തവണകൂടി മുങ്ങി അരിച്ചുപെറുക്കി. കിട്ടിയില്ല. അവസാനം കരയിലേക്ക് വലിഞ്ഞുകയറി. വെള്ളത്തിലേയ്ക്ക് കാലുംമിട്ട് പാറയില്‍ തന്നെയിരുന്നു.

ഈ സംഭവനങ്ങളെല്ലാം കൂടി 8 മിനിട്ടിനകം അവസാനിച്ചിരുന്നു. കരയിലിരുന്ന് ഞാ൯ ഹുഡിനായി പരതുന്നത് കണ്ട ഉല്ലാസ് പെട്ടന്ന് പാന്റും ഷര്‍ട്ടുമൊക്കെയഴിച്ചുവച്ച് വെള്ളത്തിലേക്കിറങ്ങി. എന്‍റെ കഴുത്തൊപ്പമുള്ള വെള്ളം പക്ഷേ അവന് തലയ്ക്കൊപ്പമായിരുന്നു. അവനും രണ്ടുമൂന്ന തവണ തപ്പി നോക്കി. കിട്ടിയില്ല. ഇനി അതായിട്ട് പരതേണ്ടകാര്യമില്ലെന്നെനിക്ക് ക്യാമറയുടെ അവസ്ഥ കണ്ടു തോന്നി. കാരണം ക്യാമറയും ലന്‍സും 5 മിനിട്ടോളം വെള്ളത്തില്‍ കിടന്നില്ലെ.

എന്‍റെ പോക്കറ്റില്‍ പെഴ്സും ഒരു ഫോണും മറ്റുമൊക്കെയുണ്ടായിരുന്നു. ഉല്ലാസ് കരയിലെത്തിപ്പോഴാണ് ഞാനതോര്‍ത്തത്. മൊബൈലെടുത്തു നോക്കി. അത് ഓഫായിരിക്കുന്നു. 15 മിനിട്ടോളം വെള്ളത്തില്‍ കിടന്നാപ്പിന്നെ അതെങ്ങനെ ഓഫാവാതിരിക്കും. പേഴ്സും കാശും എല്ലാം നനഞ്ഞിരുന്നു. വെള്ളത്തില്‍ കിടന്ന ക്യാമറ തുറന്ന് അകത്തുനിന്ന വെള്ളം മുഴുവ൯ കളഞ്ഞു ലന്സിനകം മുഴുവ൯ വെള്ളമായിരുന്നു. പുറത്തു നിന്നെല്ലാം തുടച്ച് ക്യാമറയും ലന്‍സും ബാഗിലിട്ടു. ബാഗില്‍ കിടന്ന ക്യാമറയെടുത്ത് തോളില്‍ തൂക്കി. തിരികെ മുകളിലേക്ക് കയറി. മുകളിലേക്ക് കയറുന്നതിനനുസരിച്ച് മരവിപ്പ് വിട്ടുമാറി ശരീരം ചൂടായിത്തുടങ്ങി. താഴെയെന്താണ് നടന്നതെന്ന് വ്യക്തമാകാതെ മുകളില്‍ നില്ക്കുകയായിരുന്നു സെക്രട്ടറി. ഒരു കനം കുറഞ്ഞ ചെടിയില് പിടിച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം. താഴേക്കിറങ്ങിവന്ന അദ്ദേഹത്തിന് പ്രഷറ് കൂടി വീഴാനൊരുങ്ങി അങ്ങനെയാണാചെടിയില്‍ പിടിച്ച് നിന്നത്.

വണ്ടിയുടെ അടുത്തെത്തി അപ്പോഴെക്കും എനിക്ക് ടെന്‍ഷനായിത്തുടങ്ങി. ക്യാമറയുടെ വിലയും അതിന്‍റെ ഉടമസ്ഥനട് എന്തു പറയുമെന്നും മറ്റുമുള്ള ചിന്തകളുടെ അലട്ടലായിരുന്നു ടെന്ഷ൯ കാരണം. അതുമല്ല ഇനിയെന്തുചെയ്യുമെന്ന് എന്നോടുള്ള ചോദ്യങ്ങള്ക്കൊന്നുമെനിക്ക് മറുപടിയുമില്ലായിരുന്നു. കാരണം എന്‍റെ ആവശ്യത്തിനല്ലായിരുന്നു ക്യാമറ സംഘടിപ്പിച്ചീട്രിപ്പിന് വന്നത്. ഫോട്ടോയെടുക്കാ൯ പോയ ട്രിപ്പ് മൂകമയമായി തിരികെ തെന്മലയിലെത്തി. ഇതിനിടയ്ക്ക് ഞാ൯ ക്യാമറയിലെയും ലന്സിലെയുമൊക്കെ വെള്ളം പുറത്തു കളയാ൯ ശ്രമിക്കുന്നുണ്ടായിരുന്നു. തെന്മലയിലെത്തി വണ്ടി ഒരു ഹോട്ടലിന്‍റെ മുന്നില്‍ നിറുത്തി. എനിക്ക് ലേശം പോലും വിശപ്പുണ്ടായിരുന്നില്ലെങ്കിലും കഴിച്ചെന്നുവരുത്തി. ഞങ്ങള് കടയില്നിന്നിറങ്ങി.

സെക്രട്ടറി സംസാരിച്ചു തുടങ്ങി.

“ക്യാമറയുടെ ഉടമസ്ഥനോട് ഇപ്പോ എന്തേലും കാര്യം പറഞ്ഞ് പെന്റിംഗില്‍ വയ്ക്കുക. ഞാ൯ ഓഫീസില്‍ ചെന്നിട്ട് പ്രസിഡന്റുമായി ആലോചിച്ച് കാര്യങ്ങള് അറിയിക്കാം. താ൯ ഇന്നിനി ഓഫീസിലോട്ട് വരണ്ടാ.”

ഞങ്ങള് തിരികെ കൊല്ലത്തേക്ക് യാത്ര തിരിച്ചു. എന്നേ വീട്ടിലിറക്കിയിട്ട് പോകാ൯ തുടങ്ങവേ. സെക്രട്ടറി എന്നേവിളിച്ച് വീണ്ടും പറഞ്ഞു ഇന്നു വൈകിട്ട് 5 മണിക്കുമുന്പ് പ്രസിഡന്‍റുമായി സംസാരിച്ച് ഫോണില്‍ വിളിച്ചറിയിക്കാം. അതുമല്ല നാളെ വരുന്പോള് ഓഫീസിലാരോടും ഇക്കാര്യം പറയേണ്ട.

“അങ്ങനെയായിക്കോട്ടെ”

നനഞ്ഞൊലിച്ച ക്യാമറാബാഗും മറ്റു സാമഗ്രഹികളുമെടുത്ത് ആരും കാണാതെ ഞാനെന്‍റെ റൂമിലേക്ക് കയറി കതകടച്ചു.

എന്തു ചെയ്യണം എനിക്കൊരെത്തും പിടിയും കിട്ടിയില്ല. മൊബൈലില്ലാത്തതുകൊണ്ട് വിളിക്കാനും പറ്റുന്നില്ല. അവസാനം കതകുതുറന്ന് അച്ഛന്‍റെ മൊബൈലെടുത്ത് സിംകാര്ഡ് ഊരി അതിലിട്ടു. കോണ്ടാക്ട് എല്ലാം ഫോണിലായതുകൊണ്ട് അടുത്ത് പരിചയമുള്ള ഒരു ചങ്ങാതിയെ വിളിച്ച് എത്രയുംപെട്ടന്ന് വീട്ടിലേക്കൊന്നു വരാ൯ പറഞ്ഞു. അഞ്ചുമിനിട്ടിനകം അദ്ദേഹം എത്തി. കാര്യങ്ങള് പറഞ്ഞവതരിപ്പിച്ചു. അല്‍പ്പം ആശ്വാസമായി. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ക്യാമറാ തന്ന ചങ്ങാതിയെ കാര്യങ്ങളെല്ലാം ധരിപ്പിച്ച്. പുതിയക്യാമറ ഒരാഴ്ചയ്ക്കകം വാങ്ങിക്കൊടുക്കാമെന്നുസമ്മതിച്ചു. എന്നിട്ട് വെള്ളത്തില്‍ വീണ ക്യാമറയുമെടുത്തൊരു ടവ്വലിന്‍റെ മുകളില്‍ വച്ച് നോക്കിയിരിപ്പായി. അല്ലാതെന്തു ചെയ്യാ൯. ആരാത്രി ഉറക്കമില്ലാതെ കടന്നുപോയി.

കാലത്ത് ഓഫീസിലെത്തി. ഒന്നും സംഭവിക്കാത്തപോലെ സെക്രട്ടറി അദ്ധേഹത്തിന്‍റെ ക്യബിനിലിരിക്കുന്നു. ആരും ഒന്നുമറിഞ്ഞിട്ടുമില്ല. അദ്ദേഹത്തോട് ചോദിച്ചു ഞാ൯ എന്തു ചെയ്യണം. പ്രസിഡന്‍റിവിടെയില്ലായിരുന്നു വരുന്പോള് അറിയിക്കാം. ഒരു തണുപ്പന്‍ മറുപടി. ഒഴിഞ്ഞുമാറലാണെന്നെ നിക്കു ബോദ്ധ്യമായി.

ഇതു ഒന്നും നടക്കില്ലെന്നും വെള്ളം കയറിയ ക്യാമറാ ഇവരുടെ മറുപടിക്കായി വച്ചുകൊണ്ടിരുന്നാല്‍ ശരിയാവില്ലെന്നും ബോദ്ധമായി. എവിടെ കൊടുത്ത് സര്വ്വീസ് ചെയ്യാം എന്ന അന്വേഷണം ആരംഭിച്ചു. കാന൯ സര്വ്വീസ് സെന്ററിലും മറ്റും വിളിച്ച് സര്വ്വീസിനുള്ള കാര്യങ്ങള് തിരക്കി. അങ്ങനെ എറണാകുളത്തെ അഡ്രസ് കിട്ടി. അടുത്തദിവസം തന്നെ അവിടേക്ക് പോകാ൯ തീരുമാനിച്ചു. സെക്രട്ടറിയെ അറിയിച്ച് ലീവുമെടുത്ത് എന്‍റെ ഒരു ചങ്ങാതിയേയും കൂട്ടി എറണാകുളത്തേക്ക് യാത്ര തിരിച്ചു.


തുടരും....
ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.

അഭിപ്രായങ്ങള്‍

വായിച്ചു.നല്ല എഴുത്ത്‌.എന്നിട്ടെന്തായെന്ന് നോക്കട്ടെ!!!!

ജനപ്രിയ പോസ്റ്റുകള്‍‌